സർവ ശിക്ഷ കേരളയുടെ (എസ്.എസ്.കെ) നേതൃത്വത്തില്‍ ആരംഭിച്ച സ്കില്‍ ഡെവലപ്മൻറ് സെൻററിലൂടെ ആറ് മാസത്തെ തൊഴില്‍ പരിശീലനം
എറണാകുളം : വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടും തൊഴില്‍ വൈദഗ്ധ്യമില്ലാത്തതാണ് മികച്ച ജോലികളില്‍ നിന്ന് പലപ്പോഴും യുവജനങ്ങള്‍ പിന്തള്ളപ്പെടുന്നതിന് കാരണം.ഇത് ഒഴിവാക്കാൻ വിപുല പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് വിദ്യാഭ്യാസ വകുപ്പ്. സർവ ശിക്ഷ കേരളയുടെ (എസ്.എസ്.കെ) നേതൃത്വത്തില്‍ ആരംഭിച്ച സ്കില്‍ ഡെവലപ്മൻറ് സെൻററിലൂടെ ആറ് മാസത്തെ തൊഴില്‍ പരിശീലനം നല്‍കുന്നതാണ് പദ്ധതി.
ശനി, ഞായർ ദിവസങ്ങളിലും വിവിധ അവധി ദിനങ്ങളിലുമാണ് ക്ലാസുകള്‍. അഭിരുചിക്കും ഭാവി തൊഴില്‍ സാധ്യതക്കും ഗുണകരമാകുന്ന വൈദഗ്ധ്യം നല്‍കുക, ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ പരിശീലനം ലഭിക്കാത്ത കുട്ടികള്‍ക്ക് അതിനുള്ള അവസരമുണ്ടാക്കുക, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികള്‍ക്ക് ഉപജീവനം ഉറപ്പാക്കുന്നതിന് ആവശ്യമായ നൈപുണ്യപരിശീലനം ലഭ്യമാക്കുക, കുട്ടികള്‍ക്ക് സ്വയം സംരംഭകത്വത്തിനുള്ള ധാരണയും അനുഭവങ്ങളും അവസരങ്ങളും നല്‍കുക തുടങ്ങിയവയാണ് പ്രധാന കുട്ടികള്‍ക്ക് സ്വയം സംരംഭകത്വത്തിനുള്ള ധാരണയും അനുഭവങ്ങളും അവസരങ്ങളും നല്‍കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങള്‍. പദ്ധതിക്ക് മികച്ച പ്രതികരണമാണ് ജില്ലയില്‍ ലഭിച്ചതെന്ന് എസ്.എസ്.കെ ജില്ല പ്രോഗ്രാം ഓഫിസർ എം. ജോസഫ് വർഗീസ് പറഞ്ഞു.
ജില്ലയില്‍ കളമശ്ശേരി ജി.വി.എച്ച്.എസ്.എസിലാണ് നിലവിലെ പരിശീലന കേന്ദ്രം. ഡ്രോണ്‍ ടെക്നീഷ്യൻ, വെയർ ഹൗസ് അസോസിയേറ്റ് കോഴ്സുകളിലായി 25 വീതം വിദ്യാർഥികളാണ് ആദ്യബാച്ചിലുള്ളത്.
നവംബറോടെ ജില്ലയിലെ 15 കേന്ദ്രങ്ങളിലേക്ക് പദ്ധതിയെത്തും. ഹൈഡ്രോപോണിക്സ് ടെക്നീഷ്യൻ, സർവിസ് ആൻഡ് മെയിൻറനൻസ് ടെക്നീഷ്യൻ ഫാം മെഷീനറി, കോസ്മെറ്റോളജിസ്റ്റ്, ജി.എസ്.ടി അസിസ്റ്റൻറ്, അസി. റോബോട്ടിക്സ് ടെക്നീഷ്യൻ, മൊബൈല്‍ ഫോണ്‍ ഹാർഡ്വെയർ റിപ്പയർ ടെക്നീഷ്യൻ, സി.സിടി.വി ഇൻസ്റ്റലേഷൻ ടെക്നീഷ്യൻ, ബേക്കിങ് ടെക്നീഷ്യൻ ഓപറേറ്റിവ്, ജുവലറി ഡിസൈനർ, എമർജൻസി മെഡിക്കല്‍ ടെക്നീഷ്യൻ ബേസിക് തുടങ്ങിയ 29 ഓളം കോഴ്സുകളാണ് സംസ്ഥാന തലത്തില്‍ വിഭാവനം ചെയ്തിട്ടുള്ളത്. ഇവയില്‍ നിരവധി കോഴ്സുകള്‍ ജില്ലയിലേക്കുമെത്തും.
പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള 23 വയസ്സിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പഠനം മതിയാക്കിയ കുട്ടികള്‍, ആദിവാസി മേഖലയിലെ കുട്ടികള്‍, സ്കോള്‍ കേരളയില്‍ രജിസ്റ്റർ ചെയ്ത് ഓപണ്‍ സ്കൂള്‍ വഴി പഠിക്കുന്നവർ, ഭിന്നശേഷികുട്ടികള്‍ ഹയർസെക്കൻഡറി/വൊക്കേഷണല്‍ ഹയർസെക്കൻഡറി വിഭാഗങ്ങളില്‍ പഠിക്കുന്നവരും പഠനം പൂർത്തിയാക്കിയവർ എന്നിവർ അപേക്ഷിക്കാൻ യോഗ്യരാണ്. ഭിന്നശേഷി കുട്ടികള്‍ക്ക് ഉയർന്ന പ്രായപരിധിയില്‍ പരമാവധി അഞ്ച് വർഷം വരെയും പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളിലുള്ളവർക്ക് രണ്ട് വർഷം വരെയും ഇളവുണ്ട്.
നവംബറോടെ ജില്ലയിലെ 15 കേന്ദ്രങ്ങളിലേക്ക് പദ്ധതിയെത്തും. ഹൈഡ്രോപോണിക്സ് ടെക്നീഷ്യൻ, സർവിസ് ആൻഡ് മെയിൻറനൻസ് ടെക്നീഷ്യൻ ഫാം മെഷീനറി, കോസ്മെറ്റോളജിസ്റ്റ്, ജി.എസ്.ടി അസിസ്റ്റൻറ്, അസി. റോബോട്ടിക്സ് ടെക്നീഷ്യൻ, മൊബൈല്‍ ഫോണ്‍ ഹാർഡ്വെയർ റിപ്പയർ ടെക്നീഷ്യൻ, സി.സിടി.വി ഇൻസ്റ്റലേഷൻ ടെക്നീഷ്യൻ, ബേക്കിങ് ടെക്നീഷ്യൻ ഓപറേറ്റിവ്, ജുവലറി ഡിസൈനർ, എമർജൻസി മെഡിക്കല്‍ ടെക്നീഷ്യൻ ബേസിക് തുടങ്ങിയ 29 ഓളം കോഴ്സുകളാണ് സംസ്ഥാന തലത്തില്‍ വിഭാവനം ചെയ്തിട്ടുള്ളത്. ഇവയില്‍ നിരവധി കോഴ്സുകള്‍ ജില്ലയിലേക്കുമെത്തും.
തെരഞ്ഞെടുപ്പ് ഇങ്ങനെ
വിജ്ഞാപനം പുറത്തുവരുമ്ബോള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ അതത് സെൻററുകള്‍ വഴി സ്വീകരിക്കും. അപേക്ഷയുടെ അടിസ്ഥാനത്തിലുള്ള സ്കോർ, അഭിമുഖത്തില്‍ ലഭിക്കുന്ന സ്കോർ എന്നിവ പരിഗണിച്ച് റാങ്ക് ലിസ്റ്റ് തയാറാക്കി മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാർഥികളെ തെരഞ്ഞെടുക്കും.