Back To Top

July 24, 2026

നീറ്റ് ചോദ്യപേപ്പർ ചോർച്ചയില്‍ പാറ്റ പാർട്ടിയുടെയും പ്രതിപക്ഷത്തിന്റെയും സമരം തുടരവെ സംഭവത്തില്‍ കൂടുതല്‍ നടപടി ഇന്നുണ്ടാകുമെന്ന് പ്രധാനമന്ത്രി മോദി

ഡൽഹി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയില്‍ പാറ്റ പാർട്ടിയുടെയും പ്രതിപക്ഷത്തിന്റെയും സമരം തുടരവെ സംഭവത്തില്‍ കൂടുതല്‍ നടപടി ഇന്നുണ്ടാകുമെന്ന് പ്രധാനമന്ത്രി മോദി.ഇന്നലെ രാത്രി പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് ഈ സൂചനയുള്ളത്. നീറ്റ് ചോദ്യപേപ്പർ ചോർച്ച വളരെ പ്രധാനപ്പെട്ടതാണെന്നും അതിനാലാണ് കഴിഞ്ഞ രണ്ടര മാസമായി നിരവധി നടപടികളെടുത്തതെന്നും വീഡിയോ സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ഇന്നലെ മാത്രം രണ്ട് തവണയാണ് മോദി വിഷയത്തില്‍ പ്രതികരിച്ചത്.

 

‘ഫാസ്റ്റ്‌ട്രാക്ക് കോടതികള്‍ക്ക് വേണ്ടി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഞാൻ നിർദ്ദേശം നല്‍കി. ആ വകുപ്പുകള്‍ ഇന്ന് കഠിനമായി പരിശ്രമിച്ച്‌ രാത്രിതന്നെ എനിക്ക് അനുമതി ലഭ്യമാക്കി. മന്ത്രിസഭയില്‍ നാളെ അത് ചർച്ചചെയ്യും. മന്ത്രിസഭാംഗങ്ങളുടെ കൂടെ നിർദ്ദേശം പരിഗണിച്ച്‌ ഇതിന് അന്തിമരൂപം നല്‍കും.’- മോദി കഴിഞ്ഞദിവസം വ്യക്തമാക്കി. തിങ്കളാഴ്‌ച പാർലമെന്റ് സമ്മേളിക്കുമ്പോള്‍ ബില്‍ പാസാക്കാൻ ശ്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയാണ് വിദ്യാർത്ഥികള്‍ ആഗ്രഹിക്കുന്നതെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി വിഷയത്തില്‍ പ്രധാനമന്ത്രിയോട് പ്രതികരിച്ചു.

അതേസമയം ഇന്ന് സിജെപി നേതാക്കളുമായി കേന്ദ്ര സർക്കാർ നടത്തുന്ന ചർച്ച എവിടെയെന്ന് ഇനിയും തീരുമാനമായില്ല. ഇന്ന് ഉച്ചയ്‌ക്ക് 12.30ഓടെയാകും ചർച്ച നടക്കുക. കേന്ദ്ര സർക്കാർ നിരന്തരമായി നടത്തിയ പരിശ്രമത്തിലൊടുവിലാണ് സിജെപി നേതാക്കള്‍ ചർച്ചയ്ക്ക് തയ്യാറായത്. കഴിഞ്ഞദിവസം കേന്ദ്രമന്ത്രി ജെ പി നദ്‌ദ ചർച്ചയ്‌ക്ക് ക്ഷണിച്ചെങ്കിലും സിജെപി ക്ഷണം നിരസിച്ചിരുന്നു.

 

ഇതിനിടെ‌ ചൊവ്വാഴ്‌ച പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലായിരുന്ന പ്രതിപക്ഷ പ്രതിഷേധം ഇന്നലെ ഗാന്ധി സ്‌മൃതിയിലാണ് നടന്നത്. വൈകിട്ട് 6 മണിക്ക് ‘ഇന്ത്യ’ മുന്നണി എം.പിമാർ സുനേരിബാഗിലെ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ യോഗം ചേർന്നു. പൊലീസ് അതിവേഗം ആക്ടീവായി. സുരക്ഷാവിന്യാസം കൂട്ടി. ഇന്ത്യാ ഗേറ്റിലേക്ക് പോകാനായിരുന്നു പ്രതിപക്ഷ പദ്ധതി. അനുമതി നല്‍കില്ലെന്ന നിലപാട് പൊലീസ് സ്വീകരിച്ചു. ഇതോടെയാണ് രണ്ടു കിലോമീറ്റർ അകലെയുള്ള തീസ് ജനുവരി മാർഗിലെ ഗാന്ധി സ്മൃതിയിലേക്ക് പ്രതിഷേധം മാറ്റിയത്. പാറ്റകളുടെ സമരത്തെ കുറിച്ച്‌ എൻ.ഐ.എ അന്വേഷിക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Prev Post

ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു

Next Post

സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഇൻസ്റ്റലേഷൻ സെറിമണിയും

post-bars