Back To Top

June 20, 2026

പിറവം നിയോജക മണ്ഡലത്തില്‍ മരാമത്ത് ജോലികള്‍ക്കായി 20.5 കോടിയുടെ ഭരണാനുമതി

 

പിറവം: പിറവം നിയോജക മണ്ഡലത്തില്‍ മരാമത്ത് ജോലികള്‍ക്കായി 20.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. 2026-27 ലെ പുതുക്കിയ സംസ്ഥാനബജറ്റില്‍ മുള്ളൂര്‍പടി- കളമ്പൂര്‍ റോഡ് വികസനത്തിനായി 7.5 കോടിയും, രാമമംഗലം ഗവ. സ്‌കൂളിനു മുന്‍വശം റോഡ് വീതികൂട്ടി നവീകരിക്കുന്നതിനായി ആറു കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. മംഗലത്തുപടി- മാമലശേരി റോഡിനു നാലുകോടി രൂപയും അഞ്ചല്‍പ്പെട്ടി- മാമലശേരി റോഡിനു മൂന്നു കോടിയും, കൊള്ളിക്കല്‍- കൊച്ചുപള്ളി റോഡിനു രണ്ടുകോടി രൂപയും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. മുള്ളൂര്‍പടി- കളമ്പൂര്‍ റോഡിനു 8.8 കിലോമീറ്ററാണു ദൂരം. 2.5 കോടി രൂപ മാത്രമാണു കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയത്. എന്നാല്‍, റോഡ് പൂര്‍ണ്ണമായും പുനഃനിര്‍മ്മിക്കാന്‍ ഈ തുക അപര്യാപ്തമായതിനാല്‍, മന്ത്രി പ്രത്യേക വിഷയമായെടുത്ത് നേരിട്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയാണു അഞ്ചുകോടി രൂപയും കൂടി ബജറ്റില്‍ അനുവദിച്ചത്. തന്മൂലം പൂര്‍ണ്ണമായും േറാഡ് നവീകരിക്കാന്‍ സാധിക്കും.

മുവാറ്റുപുഴയാറിനു കുറുകെയുള്ള പിറവം എക്‌സൈസ് കടവ് പാലം നിര്‍മ്മാണത്തിനായി 75 കോടി രൂപയുടെ പ്രത്യേക അനുമതി ഈ സാമ്പത്തിക വര്‍ഷംതന്നെ ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു. കൂത്താട്ടുകുളം റിംഗ് റോഡ് നിര്‍മ്മാണത്തിനായി ഏഴുകോടിയും കൂത്താട്ടുകുളം മംഗലത്തുതാഴം എല്‍.പി. സ്‌കൂള്‍ കെട്ടിടത്തിനായി രണ്ടുകോടിയും തുടര്‍നടപടികള്‍ക്കായി ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

 

 

 

Prev Post

പിറവത്ത്‌ സ്‌കൂളുകളിൽ വായന മാസാചരണ ആഘോഷത്തിന് തുടക്കമായി

Next Post

വായനാദിനത്തിൽ വായനക്കാരനെ ആദരിച്ചു        

post-bars