തിരുവീശങ്കുളം മഹാദേവ ക്ഷേത്രത്തില്‍ തിരുവാതിര ഉത്സവം കൊടിയേറി. ആറാട്ട് തിരുവാതിരയായ 27 ന്
പിറവം: മുളക്കുളം വടക്കേക്കര തിരുവീശങ്കുളം മഹാദേവ ക്ഷേത്രത്തില്‍ തിരുവാതിര മഹോത്സവത്തിന് കൊടിയേറി. വെള്ളിഴാഴ്ച രാത്രി ക്ഷേത്രം തന്ത്രി മണയത്താറ്റ് ദിനേശൻ നമ്പൂതിരി കൊടിയേറ്റി.
രാവിലെ തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ മഹാ മൃത്യുഞ്ജയ ഹോമം നടന്നു.
കൊടിയേറ്റിന് മുന്നോടിയായി വ്യാഴാഴ്ച വൈകീട്ട്
കിഴക്കേ കുറ്റാളക്കോട്ട് ടി.ഷാജിയുടെ വസതിയില്‍ നിന്ന്
കൊടിക്കയര്‍ കൊടിക്കൂറ എന്നിവ താലപ്പൊലിയുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തിച്ചു. തുടര്‍ന്ന് ദീപക്കാഴ്ചയോടെ ദീപാരാധനയും നടന്നു.
ആറ് ദിവസത്തെ ഉത്സം ധനുമാസത്തിലെ തിരുവാതിരയായ 27 ന് ആറാട്ടോടെ സമാപിക്കും. ഉത്സവ ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി മണയത്താറ്റ് ദിനേശന്‍ നമ്പൂതിരി കാര്‍മ്മികത്വം നല്‍കും. 23 ന് രാവിലെ 1008 കുടം അഭിഷേകം, കലശ പൂജ, കലശാഭിഷേകം 10 ന് ഉച്ചപ്പൂജ 11 ന് കലാമണ്ഡലം രാജേഷിന്റെ ഓട്ടന്‍ തുളളല്‍ ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ട്, രാത്രി 8 ന് തിരുവാതിര കളി നൃത്ത നൃത്തനൃത്യങ്ങള്‍ പ്രസാദ ഊട്ട് എന്നിവയുണ്ട്. ഡിസംബര്‍ 24 നാണ് ഉത്സവ ബലി. രാവിലെ 10.30 നാണ് ഉത്സവ ബലിദര്‍ശനം. 11 ന് തലയോലപ്പറമ്പ് ഉദയാപറമ്പത്തമ്മ ഭജന സമിതിയുടെ നാമസങ്കീര്‍ത്തനം, ഉച്ചയ്ക്ക് പ്രസാദ ഊട്ട് രാത്രി 8 ന് ഗാന തരംഗിണി 9 ന് പ്രസാദ ഊട്ട്. 25 ന് രാവിലെ പെരിങ്ങാമല ശ്രീബാല കൃഷ്ണസ്വാമി നാരായണീയ പാരായണ സമിതിയുടെ നാരായണീയ പാരായണം വൈകീട്ട് 7.30ന് കലസന്ധ്യ 9 ന് പ്രസാദ ഊട്ട്. 26 ന് രാവിലെ 11 ന് നേപഥ്യ ശ്രീഹരി ചാക്യാരുടെ ചാക്യാര്‍ കൂത്ത് രാത്രി 8 ന് വൈക്കം വിപഞ്ചികയുടെ ബാലെ മധുരാധിപന്‍ തുടര്‍ന്ന് പ്രസാദ ഊട്ട്. തിരുവാതിരയായ 27 ന് രാവിലെ 8 ന് തങ്കയങ്കി ചാര്‍ത്തി എതൃത്തപ്പൂജ 11 ന് തൃശൂര്‍ സതീഷിന്റെ പ്രഭാഷണം ഉച്ചയ്ക്ക് പ്രസാദ ഊട്ട്. വൈകീട്ട് 5 ന് ആറാട്ട് ബലിയെ തുടര്‍ന്ന് മഹാദേവനെ ആറാട്ടിനായി എഴുന്നളളിക്കും. ആറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നളളുന്ന മഹാദേവനെ സ്വീകരിച്ച് ദേശം ചുറ്റിയുളള താലപ്പൊലി ഘോഷയാത്രയായി ക്ഷേത്രത്തിലേയ്ക്ക് ആനയിക്കും
.